സംസ്ഥാനത്തെ ഭരണ തലപ്പത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ക്ഷാമം.

തിരുവനന്തപുരം. സംസ്ഥാനത്തെ ഭരണ തലപ്പത്ത് ഐ.എ.എസ് ക്ഷാമം. 231 ഐ.എ.എസ് ഉദ്യോഗസ്ഥർ വേണ്ടിടത്ത് ഉള്ളത് 126 ഉദ്യോഗസ്ഥർ മാത്രം. ജോലിഭാരം മൂലം സെക്രട്ടറിയേറ്റിൽ 3 ലക്ഷത്തിലധികം ഫയലുകളാണ് കെട്ടിക്കിടക്കുന്നത്.

ആവശ്യത്തിന് ഐ.എ.എസ് ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ സംസ്ഥാനത്തെ പല വകുപ്പുകളിലും ഭരണ പ്രതിസന്ധി. നാലും അഞ്ചും വകുപ്പുകളുടെ ചുമതല ഒരേസമയം വഹിക്കുന്ന ഉദ്യോഗസ്ഥരും നിലവിലുണ്ട്. സർക്കാരിന് വേണ്ടപ്പെട്ട ഉദ്യോഗസ്ഥർക്ക് പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതല ഒരുമിച്ച് നൽകിയിട്ടുണ്ട്. ഇതുമൂലം വകുപ്പുകൾ ശ്രദ്ധിക്കാൻ കഴിയാത്ത സാഹചര്യവും നിലവിലുണ്ട്. ജോലിഭാരം മൂലം വകുപ്പ് മന്ത്രിമാർ വിളിക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യവും ഉദ്യോഗസ്ഥർക്ക് ഉണ്ട്. ഒട്ടേറെ മുതിർന്ന ഉദ്യോഗസ്ഥർ കേന്ദ്ര ഡെപ്യൂട്ടിഷനിലാണ്. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലയിലും ഉദ്യോഗസ്ഥർ പോയത് പ്രതിസന്ധി രൂക്ഷമാക്കി. ധനവകുപ്പിൽ മാത്രം 26,257 ഫയലുകൾ കെട്ടിക്കിടക്കുന്നു എന്നാണ് പുതിയ കണക്ക്. അഞ്ചു വകുപ്പുകൾ ഒരേ സമയം കൈകാര്യം ചെയ്തതിനെ തുടർന്ന് എ. കൗശികൻ, ഫയൽ നോക്കാൻ സമയം കിട്ടുന്നില്ല എന്ന് പരാതിപ്പെട്ടതോടെ മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ഒഴിവാക്കി.

അതിനിടെ പ്രധാന വകുപ്പുകൾ ആണ് തങ്ങൾക്ക് ലഭിച്ചതെന്നാണ് കെ.എ.എസുകാരുടെ പരാതി. പ്രധാന തസ്തികകളിലേക്ക് മാറ്റി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി.


Discover more from News12 INDIA

Subscribe to get the latest posts sent to your email.

Related News

Discover more from News12 INDIA

Subscribe now to keep reading and get access to the full archive.

Continue reading